കൊല്ലം: കുണ്ടറ വെള്ളമണ്ണിൽ കായലോരത്തെ കുന്നിടിച്ചുള്ള മണ്ണ് കടത്തൽ റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. പുലിയോരം കായൽവാരത്തെ മണ്ണ് കടത്താണ് തടഞ്ഞത്.
ഉദ്യോഗസ്ഥരെത്തുന്ന വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ലോറികളും തൊഴിലാളികളും സ്ഥലം വിട്ടു. എന്നാൽ ജെ.സി.ബി അതിവേഗം കൊണ്ടുപോകാൻ കഴിയാത്തതിനാൽ സ്ഥലത്ത് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി. റവന്യൂ ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജെ.സി.ബി കസ്റ്റഡിയിലെടുത്തു.
കൊല്ലം തഹസിൽദാരുടെ നിർദ്ദേശ പ്രകാരം കൊല്ലം താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്ക് സേവ്യർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സജി എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് കടത്ത് തടഞ്ഞത്. ശനിയാഴ്ച രാത്രിയാണ് കുന്നിടിച്ച് തുടങ്ങിയത്. ഏകദേശം നാല് സെന്റ് സ്ഥലത്ത് നിന്ന് രണ്ടര മീറ്ററിലേറെ ആഴത്തിൽ മണ്ണ് കടത്തിയിട്ടുണ്ട്. റവന്യൂ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |