കൊല്ലം: നാടിന്റെ പരമ്പരാഗത വാണിജ്യ വ്യവസായ മേഖലകളിലെ വികസനത്തിന് അനുഗുണമായ സാങ്കേതിക ക്രിയാത്മക സമീപനം ആവശ്യമാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ 'കൊല്ലത്തിന്റെ സമഗ്ര വികസനം' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസന ഭൂപടത്തിലെ സുപ്രധാന മേഖലയാണ് കൊല്ലമെന്ന് പന്ന്യൻ പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന തളർച്ചയെ അതിജീവിച്ച് വികസന വഴിയിൽ മുൻപന്തിയിൽ എത്താൻ കൊല്ലത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡി.സി.സി പ്രസിഡന്റ് ആർ.രാജേന്ദ്രപ്രസാദ്, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു, ജില്ലാ എക്‌സി. അംഗം പി. ഉണ്ണിക്കൃഷ്ണൻ, എ.ബിജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |