കൊല്ലം: പ്രകാശ് ബാബു- ഇസ്മയിൽ പക്ഷങ്ങളുടെ ശക്തികേന്ദ്രമായ ജില്ലയിലെ സി.പി.ഐയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ 'മാസ്റ്റർ' പ്രഹരം. പ്രകാശ്ബാബു പക്ഷക്കാരനായ പി.എസ്.സുപാലിനെ അടർത്തിയെടുത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചാണ് ജില്ലയിലെ പാർട്ടിയിൽ കാനം ആധിപത്യം ഉറപ്പിച്ചത്.
പ്രകാശ്ബാബു- ഇസ്മയിൽ പക്ഷത്ത് നിന്നൊരാൾ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്താതിരിക്കാൻ കാനം പക്ഷം വളരെ നേരത്തെ ആരംഭിച്ച കരുനീക്കം സമ്മേളനത്തിൽ വിജയം വരിക്കുകയായിരുന്നു. 65 വയസെന്ന പ്രായപരിധി നിലനിൽക്കുമ്പോഴും കാനം പക്ഷം ആർ.രാജേന്ദ്രന്റെ പേരാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിയിരുന്നത്. മറുപക്ഷം അഡ്വ. ജി.ലാലു, അഡ്വ. വേണുഗോപാൽ തുടങ്ങിയവരുടെ പേരുകൾ ഉയർത്തി. എന്നാൽ സെക്രട്ടറിയെ നിശ്ചയിക്കാൻ ചേർന്ന ജില്ലയിൽ നിന്നുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുടെ യോഗത്തിൽ തന്റെ ഏറ്റവും വലിയ വിശ്വസ്തനായ ആർ. രജേന്ദ്രന്റെ പേര് ഉയർന്നെങ്കിലും കാനം തന്നെ പ്രായപരിധി പറഞ്ഞ് നിരുത്സാഹപ്പെടുത്തി. അതിന് ശേഷം നേരത്തെ തയ്യാറാക്കിയ തിരക്കഥയെന്ന പോലെ കാനം പക്ഷക്കാരനായ കെ.ആർ. ചന്ദ്രമോഹൻ പി.എസ്. സുപാലിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ ആർ. രാജേന്ദ്രനായി കാനം പക്ഷം ബലം പിടിക്കുമെന്ന പ്രകാശ്ബാബു പക്ഷത്തിന്റെ പ്രതീക്ഷ പാളി. നേരത്തെ തങ്ങൾക്കൊപ്പം നിന്നിരുന്ന സുപാലിനെതിരെ ശക്തമായി രംഗത്തെത്താനും കഴിഞ്ഞില്ല.
പുതിയ ജില്ലാ കൗൺസിൽ
ആർ.രാമചന്ദ്രൻ, പി.എസ്.സുപാൽ, ജി.ലാലു, ആർ.രാജേന്ദ്രൻ, കെ.ശിവശങ്കരൻനായർ, സാം.കെ.ഡാനിയേൽ, കെ.എസ്.ഇന്ദുശേഖരൻനായർ, എം.സലിം, എസ്.വേണുഗോപാൽ, ആർ.വിജയകുമാർ, പി.ഉണ്ണിക്കൃഷ്ണൻ, വിജയമ്മ ലാലി, ആർ.എസ്.അനിൽ, എ.മന്മഥൻനായർ, ജി.ആർ.രാജീവൻ, ജി.ബാബു, കെ.സി.ജോസ്, ഐ.ഷിഹാബ്, എസ്.ബുഹാരി, സി.അജയപ്രസാദ്, ലിജു ജമാൽ, എം.ജിയാസുദീൻ, ജെ.സി.അനിൽ, എസ്.അഷറഫ്, എ.എസ്.ഷാജി, ആർ.മുരളീധരൻ, സി.പി.പ്രദീപ്, ഡി.സുകേശൻ, എ.ബിജു, ഹണി ബഞ്ചമിൻ, കെ.രാധാകൃഷ്ണൻ, കെ.വാസുദേവൻ, കെ.ആർ.മോഹനൻപിള്ള, എസ്.സുഭാഷ്, ജഗദമ്മ, കെ.ദിനേശ്,ബാബു, ഹരി.വി.നായർ, എ.രാജീവ്, ബി.വിജയമ്മ, ചെങ്ങറ സുരേന്ദ്രൻ, വിജയ ഫ്രാൻസിസ്, കെ.പി.ഭാസ്കരൻ, ജഗത് ജീവൻലാലി, കടത്തൂർ മൻസൂർ, എം.എസ്.താര, എസ്.കൃഷ്ണകുമാർ, അനിൽ പുത്തേഴം, അജയഘോഷ്, ഗോപുകൃഷ്ണൻ, ബിജുകുമാർ, ടി.സുരേഷ്‌കുമാർ, അഡ്വ.ബി.ദിലീപ്കുമാർ, പാരിപ്പള്ളി ശ്രീകുമാർ, എം.നൗഷാദ്, എസ്.വിനോദ്കുമാർ, എ.ഗ്രേഷ്യസ്, അഡ്വ.ഷാജി.എസ്.പള്ളിപ്പാടൻ, ജി.എസ്.ജയലാൽ.
കാൻഡിഡേറ്റ് അംഗങ്ങൾ
ശ്രീജ ഹരീഷ്, അധിൻ അമ്പാടി, അനീറ്റ, ജി.മാധവൻ നായർ, വിനീത വിൻസെന്റ്, സുഭദ്രാമ്മ.
പ്രബലരെ അടർത്തിയെടുത്ത് മറുപടി കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷം സംസ്ഥാന നേതൃത്വം ജില്ലാ അസി. സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ച ആർ. രാജേന്ദ്രനെ പ്രകാശ്ബാബു, ഇസ്മയിൽ പക്ഷം സംയുക്തമായി പരാജയപ്പെടുത്തിയപ്പോൾ തന്നെ ജില്ലയിലെ പാർട്ടി പിടിച്ചെടുക്കാനുള്ള ആലോചനകൾ കാനം പക്ഷം തുടങ്ങിയിരുന്നു. പിന്നീട് അനിരുദ്ധനെ ഒഴിവാക്കി പകരം ആർ. രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ വാശി കൂടുതൽ മൂർച്ഛിച്ചു. ഇതിന് ശേഷം ബ്രാഞ്ച് തലം മുതൽ തന്നെ മറുപക്ഷവുമായി ഇടഞ്ഞുനിൽക്കുന്നവരെ ഒപ്പം ചേർക്കുകയായിരുന്നു. ജില്ലാ സമ്മേളനം എത്തിയപ്പോഴേക്കും പ്രകാശ്ബാബു- ഇസ്മയിൽ പക്ഷത്തെ പ്രമുഖരെപ്പോലും അടർത്തിയെടുത്തു. ഇതോടെ മത്സരിക്കാനും എതിർപ്പുയർത്താനുമുള്ള കരുത്ത് ജില്ലയിലെ പഴയ പ്രബല പക്ഷത്തിന് നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |