തൃശൂർ : സ്വത്തിനെ സംബന്ധിച്ച തർക്കത്തെ തുടർന്ന് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷവും 11 മാസവും കഠിന തടവിനും 2,000 രൂപ പിഴയടക്കാനും തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് എം.കെ.ഗണേഷ് ശിക്ഷ വിധിച്ചു.
ചേറ്റുപുഴ ദേശത്ത് പഴശ്ശി നഗറിൽ കുരുവിള വീട്ടിൽ റാഫേൽ എന്ന ബെന്നി (49) പിഴയടച്ചില്ലെങ്കിൽ 15 ദിവസം അധികതടവ് അനുഭവിക്കണം. 2020 ഡിസംബർ 18ന് രാവിലെ 10.30ന് ചേറ്റുപുഴ പഴശ്ശി നഗറിലുള്ള മൊബൈൽ ടവറിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. രാവിലെ കൃഷിസ്ഥലത്തേക്ക് പണിക്കായി വെട്ടുകത്തി കാരിയറിൽ വച്ച് സൈക്കിളിൽ പോവുകയായിരുന്ന ജ്യേഷ്ഠസഹോദരനായ ദേവസിയെ വെട്ടിക്കൊലപ്പെടുത്താൻ പ്രതി ശ്രമിക്കുകയായിരുന്നു. ടൗൺ വെസ്റ്റ് എസ്.ഐ കെ.സി.ബൈജുവാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയത്. കേസിൽ പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.വിവേകാനന്ദൻ, അഭിഭാഷകരായ രചന ഡെന്നി, ശിശിര.കെ, പഞ്ചമി പ്രതാപൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |