കോട്ടയം . ഓണത്തോടനുബന്ധിച്ച് മായം കലർന്ന ഭക്ഷ്യോത്പന്നങ്ങൾ കണ്ടെത്താൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. സെപ്തംബർ 6 വരെയാണ് ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ്. രണ്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന മൂന്ന് സ്‌ക്വാഡാണ് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുക. ഹോട്ടൽ, ബേക്കറി, മൊത്തവ്യാപാര കേന്ദ്രങ്ങൾ, ഭക്ഷ്യ നിർമ്മാണ കേന്ദ്രങ്ങൾ, കാറ്ററിംഗ് സർവീസുകൾ എന്നിവിടങ്ങളിലാണ് പരിശോധന. ഓണത്തിന് കൂടുതലായി വിൽക്കുന്ന ചിപ്‌സ്, പാൽ, ശർക്കര, നെയ്യ്, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, അരി, പായസക്കിറ്റ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. സംശയം തോന്നിയാൽ സാമ്പിൾ എടുത്ത് മൊബൈൽ ലാബിൽ പ്രാഥമിക പരിശോധന നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷമാകും നടപടി സ്വീകരിക്കുക. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കും. രജിസ്റ്റർ ചെയ്യാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ രൺദീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |