ചെർപ്പുളശ്ശേരി: ഒറ്റപ്പാലം സബ് കളക്ടർ ഡി.ധർമലശ്രീയുടെ നിദ്ദേശപ്രകാരം താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാവിലെ മുതൽ ഡെപ്യൂട്ടി തഹസീൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 21 അനധികൃത ചെങ്കൽ ക്വാറികൾ കണ്ടെത്തി.
നിയമാനുസൃതം സർക്കാറിലേക്ക് റോയൽറ്റി അടക്കാതെയും ജിയോളജി വകുപ്പിന്റെ പെർമിറ്റ് ഇല്ലാത്തതാണിവ.
മണ്ണാർക്കാട് താലൂക്കിൽ 11 ഉം ഒറ്റപ്പാലം താലൂക്കിൽ അഞ്ചും പട്ടാമ്പി താലൂക്കിൽ അഞ്ചും ചെങ്കൽ ക്വാറികളാണ് അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കുന്നതിനു സ്ഥലം ഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുന്നതിനും പിഴ ഈടാക്കുന്നതിനു റിപ്പോർട്ട് സമാർക്കുന്നതിനും ബന്ധപ്പെട്ട തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദേശം നൽകിയതായി സബ് കളക്ടർ ഡി.ധർമലശ്രീ അറിയിച്ചു. കൂടാതെ മണ്ണാർക്കാട് താലൂക്കിൽ കുമരമ്പത്തൂർ വില്ലേജിൽ അനധികൃതമായി നിലം നികത്തിയതായി കണ്ടെത്തിയ രണ്ട് സ്ഥലം ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നുംപ്രകൃതി ചൂഷണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സബ് കളക്ടർ അറിയിച്ചു. പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസീൽദാർമാരായ ഹഫ്സത് കൊന്നാലത്ത്, ഒ. ജയകൃഷ്ണൻ, കെ.രാമൻകുട്ടി,കെ ബാലകൃഷ്ണൻ, എം.ജി.മജു, എം. ഗിരീഷ് കുമാർ, വില്ലേജ് ഓഫീസർമാരായ എം.ആർ.രാജേഷ് കുമാർ, കെ.വി.സുമേഷ്, ഉദ്യോഗസ്ഥരായ ആർ.മനോജ്, കെ.പി.രാജീവ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |