പന്തളം: ഗോപു ഗോപാലൻ ലഡാക്കിലേക്ക് സൈക്കിളിൽ താണ്ടിയ ദൂരം 6000 കിലോമീറ്റർ. കുളനട പാണിൽ മാവുനിൽക്കുന്നതിൽ ഗോപാലന്റെയും ഓമനയുടെയും മകനായ ഗോപു ഗോപാലൻ (29) തന്റെ പഴയ ഹെർക്കുലീസ് സൈക്കിളിലാണ് കുളനടയിൽ നിന്ന് കാശ്മീരിലെ ലഡാക്ക് വരെ സഞ്ചരിച്ചത്. പ്രകൃതി സംരക്ഷണമെന്ന സന്ദേശമായിരുന്നു ലക്ഷ്യം. ഫെബ്രുവരി 9 ന് രാവിലെ 8 ന് പുറപ്പെട്ടു. ഏഴ് മാസം നീണ്ട യാത്ര. ബുധനാഴ്ച മടങ്ങിയെത്തി. ടെന്റ് കെട്ടിയായിരുന്നു വിശ്രമം. . ഒരു ബാഗിൽ ഒതുങ്ങുന്ന സാധനങ്ങളാണ് ഒപ്പംകൂട്ടിയത്. സ്‌ളീപ്പിംഗ് ബാഗ്, സൈക്കിൾ ടൂൾസ് , പഞ്ചർ കിറ്റ് എന്നിവ കരുതിയിരുന്നു. അഞ്ചു വർഷം മുൻപ് ബൈക്കിൽ കേഥാർനാഥ്, ബദരീനാഥ്, ഋഷികേശ് എന്നിവിടങ്ങളിലും സഞ്ചാരം നടത്തിയിരുന്നു. ഭാരതത്തിലെ വിവിധ ഗ്രാമങ്ങൾ, ജീവിതങ്ങൾ, ആചാരങ്ങൾ ഒക്കെ കാണാൻ കഴിഞ്ഞതായി ഗോപു പറഞ്ഞു.
യാത്രയ്ക്കുള്ള പണം കണ്ടെത്തിയത് വഴിയോരങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങി വിൽക്കുന്നതിലൂടെയായിരുന്നു. ഇനി ഇന്ത്യയ്ക്ക് വെളിയിൽ ഒരു സൈക്കിൾ യാത്രയാണ് ഗോപുവിന്റെ ലക്ഷ്യം. അതിന് സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |