പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ റിമാൻഡ് നീട്ടി. ഒക്ടോബർ 19 വരെയാണ് ജില്ലാ കോടതി റിമാൻഡ് നീട്ടിയത്. മുഖ്യപ്രതികളായ എലപ്പുള്ളി പാറ സ്വദേശി കെ. രമേഷ്, എടുപ്പുകുളം സ്വദേശി ജി. ആറുമുഖൻ, കല്ലേപ്പുള്ളി സ്വദേശി എം. ശരവണൻ, പള്ളത്തേരി സ്വദേശി ജി. ഗിരീഷ്, കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ്. സുചിത്രൻ, അട്ടപ്പള്ളം എം. മനു, എടുപ്പുകുളം ആർ. ജിനീഷ്, നല്ലേപ്പിള്ളി ഇരട്ടക്കുളം വിഷ്ണു പ്രസാദ്, വേനോലി എസ്. ശ്രുബിൻ ലാൽ എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഡിവൈ.എസ്.പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജൂലൈ 11ന് കുറ്റപത്രം നൽകി. ഏപ്രിൽ 15ന് ആയിരുന്നു പള്ളിയിൽ നിന്ന് പിതാവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ആർ.എസ്.എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ പോപുലർഫ്രണ്ട് കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് സുബൈറിന്റെ വധത്തിന് കാരണം. സഞ്ജിത്ത് കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പടെ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |