SignIn
Kerala Kaumudi Online
Saturday, 21 September 2024 12.27 AM IST

റേഷൻകടകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശീലനം, സർട്ടിഫിക്കറ്റ്...

Increase Font Size Decrease Font Size Print Page
ration

തൃശൂർ: റേഷൻ കടകളുടെ നിലവാരം ഉയർത്താനും സുരക്ഷിതമായ രീതിയിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്താനും കടയുടമകൾക്ക് സർട്ടിഫിക്കറ്റ് നൽകാനും ഭക്ഷ്യസുരക്ഷാവകുപ്പ് നടപടി തുടങ്ങി. ഭക്ഷ്യവസ്തു ശേഖരണം, ക്ഷുദ്രജീവികളെ അകറ്റാനുള്ള സുരക്ഷിത രാസവസ്തു ഉപയോഗം എന്നിവയിൽ പരിശീലനം നൽകും.

ഇനി മൂന്ന് സെഷനുകൾ കൂടി നടത്തിയാൽ പരിശീലനം പൂർത്തിയാകും. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം വടക്കാഞ്ചേരി, തൃശൂർ, ഒല്ലൂർ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസുകളുടെ പരിധിയിൽപെടുന്ന റേഷൻ ഷോപ്പ് റീട്ടെയ്ൽ ഡീലേഴ്‌സിനായാണ് പരിശീലനം നടത്തിയത്. പിന്നാലെ പരീക്ഷയും നടത്തി. മൂല്യനിർണ്ണയം നടത്തി അടുത്ത ദിവസം സർട്ടിഫിക്കറ്റ് കൈമാറും. വിവിധ അംഗീകൃത പരിശീലന ഏജൻസികളാണ് ഈ പരിശീലന പരിപാടികളിൽ ക്ലാസെടുത്തത്. ഫുഡ് സേഫ്റ്റി ലൈസൻസും റേഷൻ കടയിലുള്ളവർക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും കരുതണമെന്നും ത്വക് രോഗങ്ങളുള്ളവർ ഭക്ഷ്യവസ്തു കൈകാര്യം ചെയ്യരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കടകളിൽ സ്ഥലപരിമിതി

റേഷൻ കടകളിലെ പ്രധാനപ്രശ്‌നം സ്ഥലപരിമിതിയാണ്. ഭൂരിഭാഗം റേഷൻ കടകളിലും കിറ്റുകൾ അടക്കമുള്ളവ സൂക്ഷിക്കാൻ ഇടമില്ല. ഗ്രാമപ്രദേശങ്ങളിൽ പോലും വിസ്തൃതിയുള്ള കടകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. ചാക്കുകൾക്ക് മീതേ മറ്റ് ചാക്കുകൾ കയറ്റിവെച്ചാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത്. അതുകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് വെല്ലുവിളിയാണ്. എലിയും പാറ്റയും പല്ലിയുമെല്ലാം കടകളിൽ ഉണ്ടാവുന്നതും അതുകൊണ്ടാണെന്ന് കടയുടമകൾ പറയുന്നു. കാർഷികസർവകലാശാല നിർദ്ദേശിക്കുന്ന രാസപദാർത്ഥങ്ങളും കീടനാശിനികളും മാത്രം ഉപയോഗിക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദ്ദേശം. ചില ഏജൻസികളും കീടനിയന്ത്രണത്തിന് ഫലപ്രദമായ മാർഗം ലഭ്യമാക്കുന്നുണ്ട്.

നിർദ്ദേശങ്ങൾ

നിലത്ത് ചാക്കുകൾ സൂക്ഷിക്കുന്നതിന് പകരം ചെറിയ മരത്തട്ടുകളിൽ വെയ്ക്കണം.
ഈർപ്പം ഉണ്ടായാൽ ഫംഗസ് ബാധയുണ്ടാകുമെന്നതിനാൽ മഴക്കാലത്ത് ശ്രദ്ധ പുലർത്തണം
തട്ടുകൾ തമ്മിൽ അകലമുണ്ടായിരിക്കണം, ചുവരിനോട് ചേർത്ത് ചാക്കുകൾ സൂക്ഷിക്കരുത്.
ദിവസവും അടിച്ചുവൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ചാക്ക് വെയ്ക്കണം.

പരിശീലനം പൂർത്തിയാക്കിയത്: 150 പേർ

വിവിധയിടങ്ങളിൽ നേതൃത്വം നൽകിയവർ: വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.അനു ജോസഫ് പെരേക്കാട്ട്, ഒല്ലൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ആർ.രേഷ്മ, തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.രേഖ മോഹൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, RATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.