SignIn
Kerala Kaumudi Online
Thursday, 19 September 2024 11.03 PM IST

കലൂർ അറവുശാല: വ്യാപാരികളുമായി ചർച്ച ഇന്ന്

Increase Font Size Decrease Font Size Print Page
kaloor

കൊച്ചി: കോർപ്പറേഷന്റെ കീഴിലുള്ള കലൂർ അറവുശാല പൂട്ടിയ സാഹചര്യത്തിൽ ഇന്ന് മേയറുടെ അദ്ധ്യക്ഷതയിൽ ഈ മേഖലയിലെ കച്ചവടക്കാരുടെ യോഗം ചേരും. അറവുശാല പൂട്ടിയതുമൂലമുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ കച്ചവടക്കാരുടെ അഭിപ്രായം കേൾക്കാനാണിത്.
മലിനീകരണ നിയന്ത്രണ ബോർഡ് മുന്നോട്ടുവച്ച ക്രമീകരണങ്ങൾ സ്വന്തംനിലയിൽ ഏർപ്പെടുത്താമെന്ന് കലൂർ അറവുശാലയുടെ കരാറുകാരൻ കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്. അറവുമൃഗങ്ങളുടെ രക്തം ശേഖരിക്കാനുള്ള സൗകര്യവും ബയോഗ്യാസ് പ്ലാന്റും കരാറുകാരൻ സ്ഥാപിക്കും. രക്തം ശേഖരിച്ച് ബ്രഹ്മപുരം സംസ്കരണ പ്ലാന്റിൽ സംസ്കരിക്കും. ഇതിനായി 5,​000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കും.
കലൂരിൽ ആധുനിക അറവുശാല സ്ഥാപിക്കാൻ കിഫ്ബി 19 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണം ആരംഭിക്കുമ്പോൾ കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്‌സ് ഒഫ് ഇന്ത്യ (എം.പി.ഐ) കേന്ദ്രത്തിൽ അറവിന് സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.കെ.അഷ്റഫ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, MEAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.