കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡായ തിരുമല പുലരിയിൽ എസ്.ആർ. സുരേഷ് കുമാർ (52) റിമാന്റിലായി. വെള്ളിയാഴ്ച രാത്രിയോടെ തിരുമലയിലെ വീട്ടിൽ നിന്നാണ് ഇയാളെ കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ ഷാഡോ ടീം പിടികൂടിയത്. സെപ്തംബർ 20നുണ്ടായ സംഭവത്തിലെ ആദ്യ അറസ്റ്റാണിത്. ഇന്നലെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.
സംഭവ ശേഷം തിരുമലയിലെ ഇയാളുടെ വീടിന്റെ മുകളിലത്തെ മുറിയിൽ രഹസ്യമായി കഴിയുകയായിരുന്നു. സസ്‌പെൻഷനിലാവുകയും പൊലീസ് അന്വേഷണം ശക്തമാവുകയും ചെയ്തതോടെ ഫോണിൽ നിന്ന് സിംകാർഡ് ഊരി മാറ്റിയശേഷം ഇയാൾ ആരുമായും ബന്ധപ്പെട്ടിരുന്നില്ല. താമസിച്ചിരുന്ന മുറിയിൽ തന്നെ ആഹാരം സ്വന്തമായി പാചകം ചെയ്ത് കഴിയുകയായിരുന്നു. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ തിരുമലയിലെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
ജില്ലാ സെക്ഷൻസ് കോടതി വെള്ളിയാഴ്ച മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇന്നലേയും പ്രതികൾ കാട്ടാക്കട ഡിവൈ.എസ്.പിയ്ക്ക് മുന്നിൽ ഹാജരാകുമെന്ന് കരുതിയെങ്കിലും ആരും കീഴടങ്ങാൻ എത്തിയിരുന്നില്ല. പൊലീസും ഷാഡോ ടീമും മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയതായി കാട്ടാക്കട ഡി.വൈ.എസ്.പി അനിൽകുമാർ അറിയിച്ചു.
കേസിലെ മറ്റ് പ്രതികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ,അസിസ്റ്റന്റ് സി.പി മിലൻ ഡോറിച്ച് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |