SignIn
Kerala Kaumudi Online
Thursday, 19 September 2024 5.24 PM IST

അരുന്ധതിയുടെ യൗവനത്തെ കുപ്പിവളയണിയിച്ച എ വൺ ഇനിയില്ല.

Increase Font Size Decrease Font Size Print Page
sad

കോട്ടയം. അരുന്ധതി റോയിക്ക് ബുക്കർ പ്രൈസ് നേ‌ടിക്കൊടുത്ത നോവലായ 'ഗോഡ് ഒഫ് സ്മോൾ തിംഗ്സി'ൽ ഇടം പിടിച്ച കോട്ടയത്തെ 'എ വൺ ലേഡീസ് സ്റ്റോറി'നും താഴുവീണു. കോട്ടയത്തുകാരെ സുന്ദരികളും സുന്ദരന്മാരുമാക്കി നിലനിറുത്തിയിരുന്ന തിരുനക്കര സ്വകാര്യബസ് സ്റ്റാൻഡ് കവാടത്തിന് മുന്നിലെ ഈ ലേഡീസ് സ്റ്റോറിൽ നിന്നായിരുന്നു ചാന്തും പൊട്ടും കൺമഷിയും കുപ്പിവളകളും മറ്റും അരുന്ധതി വാങ്ങിയിരുന്നത്. മൂന്നു വർഷം മുമ്പ് അമ്പതാംവാർഷികം ആഘോഷിച്ചപ്പോൾ മുഖ്യാതിഥിയായി എത്തിയ അരുന്ധതി തന്റെ യൗവനകാല ഓർമകളിൽ സിന്ദൂരം പൂശിയ എ വൺ ലേഡീസ് സ്റ്റോറിനെക്കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചിരുന്നു.

കോട്ടയത്തും പുറത്തും ഉള്ളവർ സകല സൗന്ദര്യ വസ്തുക്കളും പേരക്കുട്ടികൾക്കു കളിപ്പാട്ടങ്ങളും വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. എ വണിൽ കയറി ശിങ്കാർ പൊട്ടും കൺമഷിയും വാങ്ങാൻ മറക്കരുതെന്ന് ഭാര്യമാർ ഭർത്താക്കന്മാരെ ഓർമിപ്പിച്ചിരുന്നത്ര അടുപ്പം ഉണ്ടായിരുന്ന 'എ വൺ' കോടതി വിധിയെ തുടർന്ന് തിരുനക്കര ബസ് സ്റ്റാൻഡ് പൊളിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൂട്ടിയത്. ഇപ്പോഴത്തെ ഉടമ അബുബക്കറുടെ ബാപ്പ കനിയപ്പയാണ് സ്റ്റോർ ആരംഭിച്ചത് . തിരുനക്കര ആര്യഭവൻ ഹോട്ടലിലെ മസാലദോശ പോലെ ആനന്ദമന്ദിരത്തിലെ നെയ് റോസ്റ്റു പോലെ ഒരു തലമുറയുടെ ഓർമകളിൽ സുഗന്ധം പരത്തി കോട്ടയത്തിന്റെ ലാൻഡ് മാർക്കായിരുന്നു എ വൺ. തിരുനക്കരക്ക് സമീപം മറ്റൊരു കെട്ടിടത്തിൽ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് അബുബക്കർ പറയുന്നുണ്ടെങ്കിലും പഴയ കടയുമായുള്ള ഗൃഹാതുരത്വം ഇവിടം കൊണ്ടവസാനിക്കുകയാണ്.

എ വൺ ലേഡീസ് സ്റ്റോറിനെക്കുറിച്ചുള്ള ഓർമ നിരവധി പേരാണ് ഫേസ് ബുക്കിൽ പങ്കുവച്ചത് .

52 ഓളം സ്ഥാപനങ്ങളാണ് തിരുനക്കര ബസ്‌സ്റ്റാൻഡ് കോംപ്ലക്സിൽ നിന്ന് കൂടിയിറക്കപ്പെടുന്നത് . ഒപ്പം 800 ഓളം തൊഴിലാളികളും. പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ എല്ലാ കടക്കാർക്കും ഇടം നൽകുമെന്ന് നഗരസഭാ അധികൃതർ പറയുന്നുണ്ടെങ്കിലും അതിലത്ര ഉറപ്പു പോര.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, A ONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.