ആലപ്പുഴ: വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ആലപ്പുഴ ആർ.ടി.ഒ സജിപ്രസാദിന്റെ നേതൃത്വത്തിൽ ജില്ലയിൽ ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇന്നലെ രാവിലെ 7 മണി മുതൽ ആരംഭിച്ച പരിശോധനയിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലും, അധികമായി ലൈറ്റുകൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക്ക് സിസ്റ്റം, എയർ ഹോൺ എന്നിവ സ്ഥാപിച്ച നിലയിലും നിരവധി വാഹനങ്ങൾ കണ്ടെത്തി. 36 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. 32750 രൂപ പിഴയിനത്തിൽ ഈടാക്കി. അപാകതകൾ പരിഹരിച്ച് വാഹനങ്ങൾ അതത് ആർ.ടി ഓഫീസുകളിൽ ഹാജരാക്കുന്നതിന് നിർദ്ദേശം നൽകിയതായി ആർ.ടി.ഒ സജിപ്രസാദ് പറഞ്ഞു. പരിശോധനയിൽ എം.വി.ഐ ടി.ജി.വേണു, എ.എം.വിമാരായ പ്രേജിത്ത്, ദിനൂപ്, ഷിബുകുമാർ, രൺജിത്, അനൂപ് എന്നിവർ പങ്കെടുത്തു.
പരിശോധിച്ച വാഹനങ്ങൾ - പിഴത്തുക
ആലപ്പുഴ - 21 - 25500 രൂപ
കായംകുളം - 6 - 2250 രൂപ
ചെങ്ങന്നൂർ - 5 - 5000 രൂപ
മാവേലിക്കര - 3 - 0
ചേർത്തല - 0 - 0
കുട്ടനാട് - 1 - 0
ആകെ - 36 വാഹനങ്ങൾ - 32750 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |