SignIn
Kerala Kaumudi Online
Thursday, 19 September 2024 2.33 AM IST

പായുന്ന ബസുകളിൽ പതുങ്ങി ഉത്തരവുകൾ

Increase Font Size Decrease Font Size Print Page

ടൂറിസ്റ്റ് ബസുകൾക്കുള്ള നിർദ്ദേശങ്ങൾ പേരിലൊതുങ്ങുന്നു

ആലപ്പുഴ: ഗതാഗതവകുപ്പിന്റെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ടൂറിസ്റ്റ് ബസുകൾ അധികൃതരുടെ കൺമുന്നിലൂടെ തലങ്ങും വിലങ്ങും പായുമ്പോൾ, ദുരന്തം ഉണ്ടായാൽ മാത്രം നടപടി

എന്ന പതിവിന് മാറ്റമില്ല. നിയമത്തിലെ അപാകതയും പൊലീസിന്റെ ജാഗ്രതക്കുറവുമാണ് അപകടങ്ങൾ തുടർക്കഥയാക്കുന്നത്.

എയർ ഹോണും ലേസർ ലൈറ്റുകളുമാണ് ടൂറിസ്റ്റ് ബസുകൾക്ക് ആകർഷണീയതയേറ്റുന്നത്. ഇതിനൊപ്പം ന്യൂജെൻ ഡിസൈനും. ഇവയില്ലാത്ത ബസുകൾക്ക് ഡിമാൻഡും ഇടിയും. വടക്കാഞ്ചേരിയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ 9 ജീവൻ പൊലിഞ്ഞതോടെ കർശന പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വകുപ്പ് മുമ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യാത്രാ വിലക്ക് ഏർപ്പെടുത്തിയ ബസുകളിൽ പലതും നിരത്തുകളിൽ സജീവമാണ്. ബസ് ഏതു കുരുക്കിൽപ്പെട്ടാലും സ്വാധീനമുള്ള ഉടമകൾ നിസാരമായി തലയൂരുന്നതും പതിവാണ്. നിയമലംഘനങ്ങൾ ആവർത്തിക്കാൻ ഇതും കാരണമാവുന്നു.

പേരിലൊതുങ്ങി ഉത്തരവുകൾ

വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങൾ ആർ.ടി ഓഫീസുകളിൽ എത്തിച്ച് ഫിറ്റ്‌നസ് ഉറപ്പു വരുത്തണമെന്ന് നിർദേശമുണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളിൽ ഡാൻസിംഗ് ഫ്‌ളോറും അനാവശ്യ ലൈറ്റുകളും സൗണ്ട് സിസ്റ്റവും പാടില്ലെന്നുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടുന്നേയില്ല. നിരോധിത ഹോണുകളാണ് ഒട്ടുമിക്ക ബസുകളിലുമുള്ളത്. നിയമം ലംഘിക്കുന്ന ബസുകൾ മുമ്പ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിനു കൈമാറുമായിരുന്നു. ഇങ്ങനെ പിടിക്കുന്ന വാഹനങ്ങൾ സ്റ്റേഷനുകളിൽ സൂക്ഷിക്കാനാവില്ലെന്ന് ഡി.ജി.പി ഉത്തരവിറക്കിയതോടെ മോട്ടോർ വാഹന വകുപ്പ് വെട്ടിലായി. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ കുറഞ്ഞത് 500 രൂപ പിഴയടയ്ക്കേണ്ടി വരും. ബസുകളിൽ ആഡംബര ലൈറ്റോ ശബ്ദ സംവിധാനങ്ങളോ കണ്ടെത്തിയാൽ പിഴ 250 രൂപ മാത്രം!

കളം നിറഞ്ഞ് ഏജന്റുമാർ

വാഹന സംബന്ധമായ രേഖകൾ വേഗം തിരുത്തിവാങ്ങാൻ

എല്ലാ ആർ.ടി ഓഫീസുകളിലും ഏജന്റുമാർ സജീവമാണ്. പുതിയ വാഹനത്തിന്റെ രജിസ്ട്രേഷനുൾപ്പെടെ ഉടമയുടെ ഫോൺ നമ്പരിന് പകരം ഏജന്റുമാരുടെ നമ്പരാണ് നൽകുന്നത്. അപകടമുണ്ടാകുമ്പോഴും ജി.പി.എസ് സംവിധാനത്തിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള അറിയിപ്പിനായുമൊക്കെ ഓഫീസുകളിൽ നിന്ന് വിളിക്കുമ്പോഴാവും ഉടമയുടെ നമ്പരല്ലെന്ന് അറിയുന്നത്.

പരിശോധന കടുപ്പിക്കുമ്പോൾ തത്കാലത്തേക്ക് അനധികൃത ലൈറ്റുകളും ഹോണുകളും നീക്കും. പിന്നീട് ഇവ പുന:സ്ഥാപിക്കും. അദാലത്തുകളിലും കോടതികളിൽ എത്തുന്ന കേസുകളിലും കുറഞ്ഞ പിഴയാണ് ശിക്ഷിക്കുന്നത് എന്നതും നിയമലംഘനങ്ങൾ ആവർത്തിക്കാൻ വഴിയൊരുക്കുന്നു

മോട്ടോർ വാഹന വകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.