SignIn
Kerala Kaumudi Online
Thursday, 19 September 2024 3.37 AM IST

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കുറവ്: സ്മാർട്ടല്ല മൃഗസംരക്ഷണം

Increase Font Size Decrease Font Size Print Page
livestock

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നാൽപതോളം മൃഗസംരക്ഷണ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെ നിയമിക്കാത്തത് ഈ മേഖലയുടെ താളം തെറ്റിക്കുന്നു. ക്ഷീര കർഷകരും ഓമന മൃഗങ്ങളെ വളർത്തുന്നവരും സേവനം ലഭിക്കാതെ വലയുകയാണിപ്പോൾ. കന്നുകാലികൾക്ക് കുളമ്പുരോഗ കുത്തിവയ്പ്പും കിടാങ്ങൾക്കുള്ള ബ്രൂസെല്ലോസിസ് കുത്തിവയ്പ്പും കൃത്രിമ ബീജദാനവും യഥാസമയം നടത്തുന്നതും വളർത്തുനായ്ക്കൾക്കും തെരുവുനായ്ക്കൾക്കും പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ഓഫീസർക്ക് ഇപ്പോൾ രണ്ടും മൂന്നും സ്ഥലങ്ങളിലാണ് ചുമതല.

ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരിൽ വലിയൊരു വിഭാഗം ഭൂരിഭാഗം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്വന്തം നാട്ടിലേക്ക് സ്‌പെഷൽ ഡ്യൂട്ടി ഉത്തരവ് വാങ്ങി പോയതാണ് ഇത്രയും സെന്ററുകളിൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിന് പിന്നിൽ. ഒഴിവുകൾ അടിയന്തരമായി നികത്താനോ സ്‌പെഷൽ ഡ്യൂട്ടിയിൽ സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നവരെ തിരിച്ചുവിളിക്കാനോ സർക്കാർ തയാറാകണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ തന്നെ ആവശ്യമുന്നയിച്ചുകഴിഞ്ഞു.

വേണ്ടേ ,​കർഷകപക്ഷത്ത്
മൃഗസംരക്ഷണവകുപ്പ് സ്മാർട്ടാകണമെന്നത് ഏറെ കാലമായി ഉയരുന്ന ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സർക്കാർ കമ്മീഷന്റെ അടക്കം നിരവധി പുന:സംഘടനാ നിർദ്ദേശങ്ങൾ സർക്കാരിനു മുന്നിലുണ്ട്. കർഷകപക്ഷത്തു നിന്ന് അവ നടപ്പാക്കാനുള്ള നടപടികൾ മാത്ര മാണിനി വേണ്ടത്.

പരിമിതമായ സ്റ്റാഫ് പാറ്റേണാണ് പ്രധാന പരിമിതി. ഭൂരിഭാഗം മൃഗാശുപത്രികളിലും ലബോറട്ടറി സൗകര്യങ്ങളും സ്‌കാനിംഗ്, എക്‌സ്‌റേ ഉൾപ്പെടെയുള്ള അടിസ്ഥാന രോഗനിർണയ ഉപകരണങ്ങളും ആധുനിക ചികിത്സാസൗകര്യങ്ങളുമില്ല.


ആരോഗ്യം നഷ്ടപ്പെട്ട് ആംബുലേറ്ററി ക്ലിനിക്കുകൾ

സംസ്ഥാനത്ത് നിലവിൽ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളോടു ചേർന്ന് പ്രവർത്തിക്കുന്ന ആംബുലേറ്ററി ക്ലിനിക്കുകൾ പലതും പ്രവർത്തനക്ഷമമല്ല. ചികിത്സക്കൊപ്പം എക്‌സറേ, സ്‌കാനിംഗ്, മൈക്രോസ്‌കോപ്പി പരിശോധനകൾ, മൈനർ സർജറി, വീണുകിടക്കുന്ന പശുക്കളെ എഴുന്നേൽപ്പിക്കാനുള്ള 'കൗ ലിഫ്റ്റ്' തുടങ്ങിയ സംവിധാനങ്ങൾ കർഷകരുടെ വീട്ടുമുറ്റത്തെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കർഷകർക്കും പൊതുജനങ്ങൾക്കും അടിയന്തരമായി ബന്ധപ്പെടാനുള്ള ടെലിവെറ്ററിനറി സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെ സേവനങ്ങൾ പലതുണ്ടെങ്കിലും മിക്ക ജില്ലകളിലും ആംബുലേറ്ററി ക്ലിനിക്കുകൾ നിലവിൽ നിർജീവമാണ്.

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഇല്ല

തലശേരി വെറ്ററിനറി പോളിക്ലിനിക്

ഉദയഗിരിവെറ്ററിനറി ഹോസ്പിറ്റൽ

പാപ്പിനിശ്ശേരി വെറ്ററിനറി ഹോസ്പിറ്റൽ

പട്ടുവം മുറിയാത്തോട് വെറ്ററിനറി ഡിസ്‌പെൻസറി

 കോപ്പാലം വെറ്ററിനറി ഡിസ്‌പെൻസറി

കുറ്റ്യേരി, മാത്തിൽ വെറ്ററിനറി ഡിസ്‌പെൻസറി

പാതിരിയാട് വെറ്ററിനറി ഡിസ്‌പെൻസറി

എടൂർ വെറ്ററിനറി ഡിസ്‌പെൻസറി

കൊളച്ചേരിമുക്ക് വെറ്ററിനറി ഡിസ്‌പെൻസറി

മയ്യിൽ വെറ്ററിനറി ഡിസ്‌പെൻസറി

പാവന്നൂർ മൊട്ട വെറ്ററിനറി ഡിസ്‌പെൻസറി

കൊവ്വപ്പുറം വെറ്ററിനറി ഡിസ്‌പെൻസറി

പെരുമ്പടവ് വെറ്ററിനറി ഡിസ്‌പെൻസറി

പറശ്ശിനിക്കടവ് വെറ്ററിനറി ഡിസ്‌പെൻസറി

പട്ടുവം പാലേരിപ്പറമ്പ് സബ്‌സെന്റർ

മുഴക്കുന്ന് സബ്‌സെന്റർ

കൊപ്പാലം സബ്‌സെന്റർ

കണ്ണാടിപ്പറമ്പ് സബ്‌സെന്റർ

അരോളി സബ്‌സെന്റർ

തടിക്കടവ് സബ്‌സെന്റർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.