തൃശൂർ: കാലങ്ങളായി എ.ഐ.എസ്.എഫിനോടും എസ്.എഫ്.ഐ അല്ലാത്ത വിദ്യാർത്ഥികളോടും കേരളവർമയിലെ എസ്.എഫ്.ഐ കാണിക്കുന്ന അക്രമരാഷ്ട്രീയവും അസഹിഷ്ണുതയും അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി. പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും രാത്രിയിൽ നശിപ്പിക്കുകയാണ്. പ്രാക്ടീസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുംവഴി യൂണിവേഴ്‌സിറ്റി സ്പോർട്സ് ചാമ്പ്യനായ വിദ്യാർത്ഥിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഇടതുപക്ഷം മുഴുവൻ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന കാലത്ത് എസ്.എഫ്.ഐ കാണിക്കുന്ന ജനാധിപത്യവിരുദ്ധത അപലപനീയമാണെന്ന് സെക്രട്ടറി കെ.എ. അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |