കോട്ടയം. കോട്ടയത്ത് പാതിവഴിയിൽ നിർമ്മാണം നിലച്ച ആകാശപാത നിലനിറുത്തണോ പൊളിക്കണോ എന്ന കേസ് നവംബർ മൂന്നിന് വിധി പറയാൻ ഹൈക്കോടതി മാറ്റി.
റോഡ് സേഫ്റ്റി അതോറിറ്റി ഇതുവരെ റിപ്പോർട്ട് നൽകാതെ ഉരുണ്ടുകളിക്കുന്നതിനെ കോടതി വിമർശിച്ചു. റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ജഡ്ജി അരുൺ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും ജില്ലാകളക്ടറും റിപ്പോർട്ട് നൽകിയിരുന്നു . 2016ൽ ആകാശപാത നിർമാണ ജോലികൾ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ തടസപ്പെട്ടു. തൂണുകൾ തുരുമ്പിച്ചതിനാൽ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി എ.വി ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കേസിൽ കക്ഷി ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |