വടക്കഞ്ചേരി: തമിഴ്നാട്ടിൽ നിന്നും രണ്ടു വാഹനങ്ങളിലായി 90 പന്നികളെ കടത്തിക്കൊണ്ടുവന്നത് പന്നിയങ്കര ടോൾ ഭാഗത്തു വച്ച് കർഷകരുടെ സ്വതന്ത്ര സംഘടനയായ കിഫയും കേരള പിഗ് ഫാർമേഴ്സ് അസോസിയേഷനും ചേർന്ന് തടഞ്ഞു. ഇന്നലെ രാത്രി ഒമ്പതരയോടെ പൊലീസ് എത്തി പന്നികളെ നിരീക്ഷിക്കുന്നതിനായി മലമ്പുഴയിലെ ഒരു ഫാമിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് അനധികൃതമായി ലോറിയിലെത്തിച്ച പന്നികളെ തടഞ്ഞതെങ്കിലും നടപടി സ്വീകരിക്കാൻ വൈകിയെന്ന് കിഫയും കേരള പിഗ് ഫാർമേഴ്സ് അസോസിയേഷൻ നേതാക്കളും കുറ്റപ്പെടുത്തി.
ആഫ്രിക്കൻ പന്നി പനി വ്യാപകമാകുന്നതിനെ തുടർന്ന് കേരള സർക്കാർ ഉത്തരവനുസരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നികളെ കൊണ്ടുവരുന്നത് 2023 ജനുവരി 16 വരെ നിരോധിച്ചിട്ടുള്ളതാണ്. ഈ ഉത്തരവ് നടപ്പാക്കാൻ അധികൃതർ മടികാണിക്കുന്നതയാണ് കർഷകരുടെ ആരോപണം. വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, മന്ത്രിമാരുടെ സെക്രട്ടറിമാർ, ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, ജില്ലാ വെറ്ററിനറി ഡയറക്ടർ തുടങ്ങിയവരുമായി കിഫ നേതൃത്വം സംസാരിച്ചിരുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ വൈകിയെന്നാണ് കർഷകരുടെ ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |