തൃപ്രയാർ: പിണറായി സർക്കാർ മഹാമാരികളെ അഴിമതി നടത്താനുള്ള ഉപകരണമാക്കി മാറ്റിയതായി കെ.കെ രമ എം.എൽ.എ പറഞ്ഞു. തൃപ്രയാറിൽ ആർ.എം.പി.ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രമ. കൊവിഡ് മഹാമാരി കഴിഞ്ഞിട്ടും ആരോഗ്യ കേന്ദ്രങ്ങളിലേക്ക് 3500 പി.പി കിറ്റുകൾ വീതം നൽകുകയാണ് ചെയ്തത്. ഇവ എടുത്തുവയ്ക്കാൻ പോലും ആരോഗ്യ കേന്ദ്രം ബുദ്ധിമുട്ടുകയാണ്. കൊടിയ അഴിമതിയാണ് ഇതിനു പിന്നിൽ. അട്ടപ്പാടിയിലെ ആദിവാസി ഭൂമികൾ ദിനം പ്രതി മാഫിയകൾ കൈയടക്കുന്നു. നഞ്ചിയമ്മയുടെ ഭൂമി കൈയേറിയവർക്കെതിരെ നടപടിയെടുത്തത് നിയമസഭയിൽ നടത്തിയ പോരാട്ടത്തിന്റെ ഫലമാണെന്നും കെ.കെ രമ പറഞ്ഞു. ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്തു. ടി.എൽ.സന്തോഷ്, കെ.ജി.സുരേന്ദ്രൻ, പി.ജെ.മോൺസി, അഡ്വ.വി.എം ഭഗവത് സിംഗ്, കെ.എസ് ബിനോജ്, ടി.എ പ്രേംദാസ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് ശ്രീരാമ തിയേറ്ററിൽ പ്രതിനിധി സമ്മേളനം നടക്കും.
ആർ.എം.പി.ഐ ജില്ലാ സമ്മേളനം തൃപ്രയാറിൽ സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |