ഏറ്റുമാനൂർ . അപകടത്തിൽപ്പെട്ട് രക്തം വാർന്ന് പത്തു മിനിട്ടിലേറെ റോഡിൽ കിടന്ന പ്രതിശ്രുതവരന് രക്ഷകനായി മന്ത്രി വി എൻ വാസവൻ. ഇന്നലെ ഏറ്റുമാനൂർ കെ എൻ ബി ജംഗ്ഷന് സമീപം ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് പേരൂർ പായിക്കാട്ട് ഇരട്ടാനയിൽ അരവിന്ദം വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ നായർ - ശ്രീകല ദമ്പതികളുട മകൻ ആദർശ് അരവിന്ദിന് (26) പരിക്കേറ്റത്. ഏറ്റുമാനൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പാമ്പാടിയിലെ വസതിയിൽ നിന്ന് വരുന്ന വഴിയിലാണ് മന്ത്രി പരിക്കേറ്റ യുവാവിനെ കണ്ടത്. ഉടൻ വണ്ടി നിറുത്തി ഇറങ്ങിയ മന്ത്രിയും ഗൺമാനും പൊലീസുകാരും ചേർന്ന് അബോധാവസ്ഥയിൽ ആയിരുന്ന യുവാവിനെ പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജിലെക്ക് മാറ്റി. ആശുപത്രിയിൽ വിളിച്ച് വേണ്ട സജ്ജീകരണങ്ങളും ഏർപ്പെടുത്തി. തുടർന്ന് പരിപാടി കഴിഞ്ഞ് മെഡിക്കൽ കോളേജിലും എത്തി തുടർ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന വിവാഹത്തിന് താലിമാല പൂജിക്കാൻ ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അരവിന്ദ് അപകടത്തിൽപ്പെട്ടത്. വിവാഹം മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |