ഹരിപ്പാട്: ഹരിപ്പാട് ആർ.കെ ജംഗ്ഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് 9430 രൂപയോളം വരുന്ന 12 കുപ്പി മദ്യം മോഷ്ടിച്ചു. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് കടന്ന മോഷ്ടാവ് ഔട്ട്ലെറ്റിലെ മേശയും അലമാരയും കുത്തിത്തുറന്നെങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബാങ്ക് അവധി ദിവസമായ രണ്ടാം ശനിയാഴ്ചയിലെ കളക്ഷൻ തുക നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാവിലെ ജീവനക്കാരൻ ഔട്ട്ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മാനേജരെ അറിയിച്ചു. തുടർന്ന് ഹരിപ്പാട് പൊലീസും വിരലടയാളം വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വരെ എത്തി നിന്നു. പൂട്ടു പൊളിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡ്, പിക്കാസ് എന്നിവ ഷട്ടറിന് സമീപത്തു നിന്നും കമ്പിപ്പാര ഓഫീസിനുള്ളിൽ നിന്നും കണ്ടെടുത്തി. സി.സി.ടി.വി പരിശോധനയിൽ മധ്യവസ്കനായ ഒരാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |