കോതമംഗലം: ജില്ലാ കായികമേളയുടെ ആദ്യദിനത്തിൽ മീറ്റ് റെക്കാഡുകൾ ഒന്നും പിറക്കാതിരുന്നത് നിരാശയായി. ട്രാക്കിലും ത്രോ, ജമ്പ് ഇനങ്ങളിലുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടങ്ങളും മിന്നും പ്രകടനങ്ങളുമുണ്ടായെങ്കിലും റെക്കാഡുകൾ അകന്നുനിന്നു. 32 ഫൈനലുകളാണ് ഒന്നാം ദിനത്തിൽ നടന്നത്. ഇതിൽ 24 എണ്ണവും ട്രാക്കിലായിരുന്നു.
ട്രാക്കിലെ വേഗതാരങ്ങളെ നിശ്ചയിച്ച 100മീറ്ററിൽ സീനിയർ താരത്തെ മറികടന്ന് ജൂനിയർ താരം ഒന്നാമതെത്തിയത് 39 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ.
ജില്ലയിൽ കൊവിഡിനുശേഷം ആദ്യം നടന്ന കായികമേളയാണ് ഇത്തവണത്തേത്. ട്രാക്കിനത്തിലെ പോരാട്ടത്തിനുശേഷം ദീർഘനേരം തളർന്ന് കിടന്നവരും ദൂരം താണ്ടാനാവാതെ പാതിവഴിയിൽ ട്രാക്ക് വിട്ടവരും മുൻവർഷത്തേതിനേക്കാൾ പതിന്മടങ്ങാണെന്ന് അധികൃതർ പറഞ്ഞു. കൊവിഡിനു ശേഷം കുട്ടികളിലെ പ്രതിരോധ ശേഷിയിൽ വന്ന കുറവും രോഗബാധകളുമാകാം ഇതിന് കാരണമെന്ന് അവർ അഭിപ്രായപ്പെട്ടു. മത്സരശേഷം പലരെയും വളണ്ടിയേഴ്‌സ് താങ്ങിയെടുത്തുകൊണ്ടുപോകുന്നത് കാണാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |