അടൂർ :ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം അടൂർ നഗരസഭ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ പണി കഴിപ്പിക്കുന്ന ടോയ് ലറ്റ് കോപ്ലക്സ് ഉദ്ഘാടനത്തിന് തയ്യറാവുന്നു .50 ലക്ഷം രൂപ മുടക്കി അത്യാധുനിക സംവിധാനത്തോടുകൂടിയാണ് ടോയ് ലറ്റ് ക്ലോപ്ലക്സ് പൂർത്തികരിക്കുന്നത്.കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച തർക്കം മൂലമാണ് പൂർത്തിയാകാൻ വൈകിയത്. തർക്കത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കെ. എസ്. ആർ. ടി. സി എം. ഡി യും നഗരസഭാ ചെയർമാൻ ഡി. സജിയും നടത്തിയ ചർച്ചയിലാണ് പദ്ധതി നടപ്പിലാക്കുന്നതിന് വാടക ഒഴിവാക്കി കെ. എസ്. ആർ. ടി. സി അനുമതി നൽകിയത്. പദ്ധതിക്ക് ആറ് മാസം മുമ്പ് തറക്കല്ലിടുകയും കെട്ടിട നിർമ്മാണത്തിന് ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സ്ഥലം വിട്ടുനൽകുന്നതിന് കെ. എസ്. ആർ. ടി. സി മുന്നോട്ടുവച്ച നിബന്ധനകളാണ് നിർമ്മാണം ആരംഭിക്കുന്നതിന് തടസമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പബ്ളിക് കംഫർട്ട് സ്റ്റേഷൻ നവീകരിക്കുന്നതിനും ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി വിശ്രമ മന്ദിരം നിർമ്മിക്കുന്നതിനും തീരുമാനിച്ചത്. പഴയ കംഫർട്ട് സ്റ്റേഷൻ നിന്ന സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. സ്ഥലം തങ്ങളുടേതായതിനാൽ കെട്ടിടം നിർമ്മിച്ച് കെ. എസ്. ആർ. ടി. സി ക്ക് നൽകുകയോ, ചതുരശ്ര അടിക്ക് 35 രൂപവീതം പ്രതിമാസ വാടക നൽകുകയോ വേണമെന്നായിരുന്നു കെ. എസ്. ആർ. ടി. സിയുടെ വാദം. ഇത് അംഗീകരിക്കാൻ നഗരസഭ തയ്യാറാകാതെ വന്നതോടെയാണ് നിർമ്മാണം തടസപ്പെട്ടത്. ഒടുവിൽ അനുമതി ലഭിച്ചതിനെ തുടർന്നാണ് നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയത്.കെ. എസ്. ആർ. ടി. സി സ്റ്റാന്റിൽ നിലവിൽ ടോയ്ലെറ്റ് സൗകര്യമില്ലാത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് തുറന്നു കൊടുക്കുന്നതോടെ യാത്രക്കാർക്ക് പ്രാഥമികകാര്യങ്ങൾ നിർവ്വഹിക്കുന്നതിനൊപ്പം കുളിക്കാനും മറ്റുമുള്ള സൗകര്യമാകും.
പദ്ധതി ഇങ്ങനെ
5 ടോയ്ലെറ്റുകൾ
റിസപ്ഷൻ,
കുളിമുറികൾ
വസ്ത്രം മാറുന്നതിനുള്ള മുറികൾ.
യൂറിനൽ,
മുലയൂട്ടൽ മുറി
ലഘുഭക്ഷണ ശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |