ഒറ്റപ്പാലം: കഥകളി രംഗത്തെ ആശാൻ പെരുമയുമായി കലാമണ്ഡലം പ്രദീപ് കുമാർ കലോത്സവ വേദിയിലെത്തിയത് മകൻ പ്രണവ് കുമാറിന്റെ കഥകളി മത്സരം വീക്ഷിക്കാനും പ്രോത്സാഹനം നൽകാനും. ഷൊർണൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പ്രണവ് കഥകളിയിലും കഥകളി ചെണ്ടയിലും പ്രാവീണ്യം നേടിയത് അച്ഛനിൽ നിന്ന് തന്നെയാണ്. അഞ്ചാം വയസുമുതൽ മക്കളായ പ്രണവും പ്രയാഗും അച്ഛനെ ഗുരുവാക്കി പഠനം നടത്തുന്നു.
കഥകളി മത്സരത്തിനായി കലോത്സവ വേദിയിലെത്തുന്നത് ആദ്യമായിട്ടാണെന്ന് പ്രണവ് പറയുന്നു. മക്കൾ മാത്രമല്ല, ഭാര്യ മല്ലികയും പ്രദീപ് കുമാറിൽ നിന്ന് കഥകളി അഭ്യസിച്ച് അടുത്ത കാലത്ത് അരങ്ങേറ്റം നടത്തി. ഇതോടെ കുടുംബത്തിലെ നാലുപേരും കഥകളിക്കാരായി മാറി. നാല് പതിറ്റാണ്ടായി കഥകളി രംഗത്തുള്ള പ്രദീപ് കുമാർ ചെറുതുരുത്തിയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |