പെരുമ്പാവൂർ: തിരുവൈരാണിക്കുളത്ത് കാർ തടഞ്ഞ് തണ്ടേക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 29ലെ സംഭവത്തിൽ മുളവൂർ വട്ടക്കാട്ടുകുടി മൊയ്തീൻ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാഫി എന്നിവർ അന്നു തന്നെ അറസ്റ്റിലായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിൽ. ഒളിവിൽ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം. തോമസ്, ഗ്രീഷ്മ ചന്ദ്രൻ, പി.എം. ഷാജി, എ.എസ്.ഐ ഷിബു മാത്യു, സലിം, എസ്.സി.പി.ഒ അബ്ദുൾ മനാഫ്, ടി.എസ്. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |