രാമൻകുളങ്ങര: രാമൻകുളങ്ങര - കൊട്ടിയം റൂട്ടിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കണമെന്ന് മമത നഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചവറ - കൊട്ടിയം റൂട്ടിലും മരുത്തടി - കൊട്ടിയം റൂട്ടിലും നാമമാത്രമായ സർവീസാണുള്ളത്. ഇളമ്പള്ളൂർ റൂട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ നാലിലൊന്ന് ബസുകൾ മാത്രമാണ് കൊട്ടിയം ഭാഗത്തേക്ക് പോകുന്നത്. കൊല്ലം റയിൽവേ സ്റ്റേഷൻ, കോളജുകൾ,വിവിധ എൻജിനിയറിംഗ് കോളജുകൾ,കോർപ്പറേഷൻ ഓഫീസ്, ജില്ലാ പൊലീസ് ഓഫീസ് തുടങ്ങി വിദ്യാർത്ഥികളും അദ്ധ്യാപകരും ഉദ്യോഗസ്ഥരുമടങ്ങുന്ന നൂറുകണക്കിനാളുകൾ തിരക്കേറിയ സമയങ്ങളിൽ ഏറെ ബുദ്ധിമുട്ടിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഈ സാഹചരൃത്തിൽ ചവറ-കൊട്ടിയം റൂട്ടിൽ കുടുതൽ ബസുകളനുവദിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്കും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കും നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു. നഗർ പ്രസിഡണ്ട് വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.അനിൽകുമാർ, ആർ.രാമചന്ദ്രൻ പിള്ള, ഡോ.എ.മോഹനകുമാർ, പി.നെപ്പോളിയൻ,എസ്.സുരേഷ്കുമാർ, എം.ബൈജു, എം.അൻവർദീൻ, ആർ.പ്രസന്നകുമാർ, ശ്രീകുമാർ വാഴാങ്ങൽ, ജി.രാജേന്ദ്രപ്രസാദ്, ജി.അരുൺകുമാർ, കെ.എസ്.മോഹൻലാൽ, കരുണാ അജിത്, ടി.സി.ജോർജ്, ഡി.സോമശേഖരൻ പിള്ള, വി.ഹരിഹരമണി, എസ്.രാംകുമാർ.കെ.ശിവപ്രസാദ്,സുശീല രമണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |