തൃപ്പൂണിത്തുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശചെയ്ത് നൽകിയ സംഭവത്തിൽ ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും തൃപ്പൂണിത്തുറ ഹിൽപാലസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഗോപകുമാറും സംഘവും ചേർന്ന് അറസ്റ്റുചെയ്തു.ചോറ്റാനിക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള ശ്രീ മൂകാംബിക ലോഡ്ജ് ഉടമ ശശി (63), എരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെയാണ് ചെമ്പ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖിൽരാജ് (19) പീഡിപ്പിച്ചത്. മണിക്കൂറിന് 1000,1500 രൂപ വിലപേശിയാണ് ലോഡ്ജ് മുറി പ്രതികൾ ഇരുവരും ചേർന്ന് വാടകയ്ക്ക് നൽകിയിരുന്നത്. ഇപ്പോൾ റിമാൻഡിലായ പ്രതി അഖിൽരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |