കണ്ണൂർ: ജില്ല ആശുപത്രിക്ക് സമീപം ഓടുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവം അന്വേഷിക്കാൻ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ നിയോഗിച്ചു മൂന്നംഗ വിദഗ്ദ്ധസമിതി, കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലുള്ള വാഹനം ഇന്ന് പരിശോധിക്കും. കണ്ണൂർ ആർ.ടി.ഒ. ഇ.എസ്. ഉണ്ണികൃഷ്ണൻ, ആർ.ടി.ഒ. എൻഫോഴ്സ്‌മെന്റ് വിഭാഗം എം.വി.ഐമാരായ പി.വി. ബിജു, ജഗൻലാൽ എന്നിവരാണ് സമിതിയിലുള്ളത്.
കാർ കമ്പനി സാങ്കേതികവിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലായിരിക്കും പരിശോധന. വാഹനം പെട്ടെന്ന് ആളിക്കത്താൻ ഇടയാക്കിയത് എന്താണെന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അതേസമയം വാഹനത്തിൽ രണ്ട് കുപ്പികളിലായി പെട്രോൾ ഉണ്ടായിരുന്നു എന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചതായ വാർത്ത ഉദ്യോഗസ്ഥർ നിഷേധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |