മുടപുരം: 11 ദിവസം നീണ്ടുനിന്ന ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി അത്തം മഹോത്സവം സമാപിച്ചു. ഉച്ചയ്ക്ക് ക്ഷേത്ര സന്നിധിയിൽ നിന്നുമാരംഭിച്ച വർണശമ്പളമായ തിരുവാറാട്ട് ഘോഷയാത്ര ആറാട്ടുകടവായ കണ്ടുകൃഷി കുളത്തിൽ ആറാടിയാണ് തിരികെ ക്ഷേത്രത്തിൽ പ്രവേശിച്ചത്.
താലപ്പൊലി,വിവിധ മേളങ്ങൾ,പ്ലോട്ടുകൾ,മുത്തുക്കുടകൾ,കുതിരകൾ, തെയ്യം,വിവിധ ഡാൻസുകൾ, ഗജവീരന്മാർ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റ്കൂട്ടി. ക്ഷേത്രതന്ത്രി മധുസൂദനൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബിജുമോഹൻ പോറ്റിയുടെയും കാർമ്മികത്വത്തിലാണ് ആറാട്ട് ചടങ്ങുകൾ നടന്നത്. രാത്രി തൃക്കൊടികൾ ഇറക്കിയതോടെ ഉത്സവച്ചടങ്ങുകൾ സമാപിച്ചു.ഉത്സവ ആഘോഷത്തിൽ അണിവാക ചാർത്ത്,അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ഹരിനാമകീർത്തനം,ലളിതാസഹസ്രനാമം, ജ്ഞാനപ്പാന,ശിവപുരാണം,ഭാഗവത പാരായണം,കളഭാഭിഷേകം,ശനി ശാന്തിപൂജ,നവഗ്രഹ പൂജ,നാരങ്ങ വിളക്ക്,ചിദംബര പൂജ, പൗർണമി പൊങ്കാല,ദുർഗാ പൂജ,ശ്രീ ഭദ്രകാളി പൂജ,നാഗരൂട്ട്,കാഴ്ച ശ്രീവേലി,സർവൈശ്വര്യ പൂജ,നെയ്യഭിഷേകം,പൊങ്കാല,പള്ളിവേട്ട, മഹാമൃത്യുഞ്ജയ ഹോമം തുടങ്ങി വിവിധ ക്ഷേത്ര ചടങ്ങുകൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |