ആലപ്പുഴ : കൈനകരി പഞ്ചായത്ത് പതിനാലാം വാർഡ് കുട്ടമംഗലം പുളിക്കപ്പറമ്പ് ക്ഷേത്രത്തിനു സമീപം തരിശുപാടത്തിന് തീ പിടിച്ചു. പാടത്ത് നിന്ന് തീ സമീപത്തെ വീടുകളിലേക്ക് വ്യാപിക്കാൻ തുടങ്ങിയെങ്കിലും ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ ഫയർ ബോട്ടിൽ നിന്നും പോർട്ടബിൾ പമ്പ് പ്രവർത്തിപ്പിച്ച് ഹോസ് ഉപയോഗിച്ച് കായലിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. കൊല്ലംപറമ്പിൽ പ്രസാദ്, വിജയൻ, വേലുതറ ഷാജി എന്നിവരുടെ വീടുകളിലേക്കാണ് തീ പടർന്നത്. ആലപ്പുഴ ഫയർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ടി.ഒമാരായ സി.പി ഓമനക്കുട്ടൻ, കെ.എൻ.ബിജു,ഫയർ റെസ്ക്യു ഓഫീസർമാരായ എൻ.ആർ.ഷൈജു, ജി.ഷൈജു, പി.എഫ്.ലോറൻസ്, എഫ്.ആർ.ഡി പുരുഷോത്തമൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |