തൃശൂർ: സംസ്ഥാന ബഡ്ജറ്റിൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന് മതിയായ പരിഗണന നൽകാത്തതിൽ ശ്രീനാരായണ പെൻഷൻ കൗൺസിൽ തൃശൂർ ജില്ലാ ഏകോപനസമിതി പ്രതിഷേധിച്ചു. വകുപ്പിന് അനുവദിച്ച തുക അപര്യാപ്തമാണെന്ന് പെൻഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗ വികസന വകുപ്പിന് എല്ലാ ജില്ലകളിലും ഓഫീസുകൾ ആരംഭിക്കണമെന്നും സാമൂഹിക വികസനത്തിനായി പദ്ധതികൾ ആരംഭിക്കണമെന്നും തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ ചേർന്ന പെൻഷൻ കൗൺസിൽ ജില്ലാ ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു.
എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ തൃശൂർ ജില്ലാ ചെയർമാൻ എം.വൈ. യതീന്ദ്രദാസ് അദ്ധ്യക്ഷനായി. ജില്ലാ ഏകോപന സമിതി കൺവീനർ അഡ്വ. എം.എൻ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.
മാർച്ച് 15ന് മുമ്പായി ജില്ലയിലെ 15 യൂണിയനുകളിലും പെൻഷൻ കൗൺസിൽ യൂണിയൻ കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പെൻഷൻ കൗൺസിൽ ഏകോപന സമിതി അംഗങ്ങളായ നിർമ്മൽ തമ്പാൻ, രാജു കെ.പി, രമേശൻ കെ.എസ്, രാജൻ ടി.സി, ബാബു കൊമ്പത്ത്
എന്നിവർ പങ്കെടുത്തു. തൃശൂർ യൂണിയൻ കൗൺസിലർ കെ.ആർ. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ഏകോപന സമിതി വൈസ് ചെയർമാൻ പ്രൊഫ. വി.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |