ചാരുംമൂട്: കമ്പിവടികൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പാലമേൽ പണയിൽ അരുൺ ഭവനത്തിൽ അനന്തുവിനെ (24) നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 26ന് വൈകിട്ട് 7 ന് നൂറനാട് പണയിൽ കുറ്റിയിൽ നങ്ങ്യാർകുളത്തിന് സമീപം താമരക്കുളം കോട്ടയ്ക്കാട്ടുശ്ശേരി പ്ലാന്തോട്ടത്തിൽ തെക്കതിൽ ശ്രീരാഗിനെ (26) കൊല്ലാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.
പ്രതിയുടെ സുഹൃത്തും ശ്രീരാഗും തമ്മിൽ മുമ്പ് തർക്കം നടന്നിരുന്നു. ശ്രീരാഗിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി അനന്തു കമ്പിവടികൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്ന് നൂറനാട് പൊലീസ് പറഞ്ഞു. അനന്തുവിനെതിരെ ആറ് അടിപിടി കേസുകൾ നൂറനാട് സ്റ്റേഷനിലുണ്ട്. ഇയാളെ ഗുണ്ട ആക്ട് പ്രകാരം നാടുകടത്താനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നും നൂറനാട് സി.ഐ പി. ശ്രീജിത്ത് പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ അടൂരിൽ നിന്നു അറസ്റ്റ് ചെയ്തു മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ രാജീവ്, സി.പി.ഒമാരായ രഞ്ജിത്ത്, ഷമീർ കലേഷ് എന്നിവരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |