തൃശൂർ: തൃശൂരിന്റെ തലയെടുപ്പായിരുന്ന തിരുവമ്പാടി ശിവസുന്ദറിനെ അനുസ്മരിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃത്വത്തിൽ ശിവസുന്ദർ അനുസ്മരണം നടത്തി. കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ദേവസ്വം പ്രസിഡന്റ് കൂടിയായ ഡോ. ടി.എ. സുന്ദർ മേനോൻ, സെക്രട്ടറി കെ. ഗിരീഷ്‌കുമാർ, അംഗങ്ങളായ പി. ശശിധരൻ തുടങ്ങിയവരും ദേവസ്വം ഭാരവാഹികളും ആനപ്രേമികൾ, പൂരപ്രേമികൾ എന്നിവരും പുഷ്പാർച്ചന നടത്തി.
തൃശൂരിനെയും ആനപൂരപ്രേമികളെയും കണ്ണീരിലാഴ്ത്തിയായിരുന്നു 46-ാം വയസിൽ തിരുവമ്പാടി ശിവസുന്ദറിന്റെ വിയോഗം. തിരുവമ്പാടി ചന്ദ്രശേഖരന്റെ പിൻമുറക്കാരനായി 2003ൽ വ്യവസായി ടി.എ. സുന്ദർമേനോൻ വാങ്ങി തിരുവമ്പാടി ക്ഷേത്രത്തിൽ നടയിരുത്തിയ പൂക്കോട് ശിവനാണ് പിന്നീട് ആനപ്രേമികളുടെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദറായത്. ശിവസുന്ദർ വിടവാങ്ങിയിട്ട് ഇന്നലെ അഞ്ച് വർഷം തികഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |