മല്ലപ്പള്ളി : പഞ്ചപാണ്ഡവരുടെ ഓർമ്മകൾ ഉറങ്ങുന്ന അഞ്ചിലവ് സായാഹ്ന പാർക്കിന് പറയാൻ ഒരുപാട് വിശേഷമുണ്ട്. വനവാസകാലത്ത് പാണ്ഡവർ ഇവിടെ വന്നുപോയെന്നും അവർ വടിയായി ഉപയോഗിച്ചിരുന്ന ഇലവിന്റെ കമ്പുകൾ ഇവിടെ നാട്ടിയെന്നും അവ വളർന്ന് അഞ്ച് ഇലവ് വൃക്ഷങ്ങളായി മാറിയെന്നും വിശ്വാസമുണ്ട്. 1972 ൽ ഇലവുമരങ്ങൾ കടപുഴകിയെങ്കിലും അഞ്ചിലവിന്റെ സ്മരണ നിലനിറുത്തുന്നതിനായി എം.ജി.ഡി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്ന വി.ജോർജ് ഇരുമേട വനംവകുപ്പുമായി ബന്ധപ്പെട്ട് ഇലവ് തൈകൾ സംഘടിപ്പിച്ച് വീണ്ടും നട്ടിരുന്നു. കേരളപ്പിറവിയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ കല്ലൂപ്പാറ പഞ്ചായത്ത് അഞ്ചിലവിനെ സുവർണ്ണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കുകയും പാർക്കിന്റെ മുഖച്ഛായക്ക് മാറ്റം വരുത്തുകയും ചെയ്തിരുന്നു. അഞ്ചിലവിന് പഴയ പ്രതാപം ഇന്നില്ലെങ്കിലും അധികാരികളുടെ കണ്ണുതുറന്നാൽ താലൂക്കിലെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുവാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |