ആലപ്പുഴ: ജർമ്മനിയിൽ ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എരുമപ്പെട്ടി സ്വദേശി പൊന്നുവേലിൽ വീട്ടിൽ സരിതാ ഗോപി (34 )ക്കെതിരെ കൂടുതൽ കേസുകളുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. പത്തിയൂർ സ്വദേശി ലാൽ മോഹനിൽ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുറത്തികാട് പൊലീസ് സ്റ്റേഷനിലെ സമാനമായ കേസിൽ ജയിലിൽ കഴിഞ്ഞു വന്ന സരിതയെ കോടതിയുടെ അനുമതി പ്രകാരം കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. എസ്.ഐ സുരേഷ്, സിവിൽ പൊലീസ് ഓഫീസർ സജീവ്, ലതി, അനി, ലിജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സരിതാ ഗോപിയെ കൂടാതെ കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |