പന്തളം : കുവൈറ്റിൽ അഗ്‌നിബാധയിൽ മരിച്ച എല്ലാവരുടെയും മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായി ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പറഞ്ഞു. അപകടത്തിൽ മരിച്ച പന്തളം മുടിയൂർക്കോണം ഐരാണിക്കുടി ശോഭാലയത്തിൽ ആകാശ്.എസ് നായരുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ. സർക്കാർതലത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വൈകാതെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അടൂർ ആർ.ഡി.ഒ വി.ജയമോഹൻ, നഗരസഭാ സെക്രട്ടറി വി.അനിത, പന്തളം വില്ലേജ് ഓഫീസർ രേണുക രാജ്, നഗരസഭ ചെയർപേഴ്‌സണൽ സുശീല സന്തോഷ് എന്നിവരും വീട്ടിലെത്തിയിരുന്നു. നിയുക്ത എം.പി ആന്റോ ആന്റണിയും വീട്ടിലെത്തിയിരുന്നു. മന്ത്രി വീണാജോർജ് , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരും ബന്ധുക്കളെ ആശ്വസിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |