SignIn
Kerala Kaumudi Online
Thursday, 08 August 2024 10.31 AM IST

പെരിയാറിലെ മത്സ്യക്കുരുതി: രാസ മാലി​ന്യമാണ് കാരണമെന്ന് അംഗീകരിക്കണം: മത്സ്യകർഷകർ

fish

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്നത് സർക്കാർ അംഗീകരിക്കണമെന്ന് മത്സ്യകർഷകർ. കേരള സമുദ്ര, മത്സ്യപഠന സർവകലാശാല (കുഫോസ്) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടി​ൽ മത്സ്യത്തിലും പെരിയാറിലെ വെള്ളത്തിലും രാസമാലിന്യം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓക്സിജന്റെ അളവ് കുറഞ്ഞാലും അതിജീവിക്കാവുന്ന മത്സ്യങ്ങൾ വരെ ചത്തുപൊങ്ങിയത് ഹൈഡ്രജൻ, സൾഫൈഡ്, അമോണിയ എന്നിവയുടെ ഉയർന്ന സാന്നിദ്ധ്യമാണ്. വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യക്കുരുതിക്ക്കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്.

വെള്ളത്തിൽ മാരക വിഷാംശം

കുഫോസ് റിപ്പോർട്ട് പ്രകാരം ഡി.ഡി.ടി, ബി.എച്ച്.സി, പി.എ.എച്ച്, ബെൻസിൻ, ടെട്രാക്ലോറോ, മീതെയ്ൻ, ക്ലോറോഡിഫെനിൽ മീതെയ്ൻ, അൽക്കിലേറ്റഡ്, ബെൻസിൻസ് തുടങ്ങിയവ കൂടുതൽ അളവിൽ കണ്ടെത്തിയിട്ടുണ്ട്. ജലത്തിൽ മാരക വിഷാംശങ്ങൾ അടങ്ങിയ ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും അളവ് കൂടുതലാണ്. കാഡ്മിയം, ലെഡ്, സിങ്ക്, ആ‌ർസിനിക്, ക്രോമിയം, നിക്കൽ, കോപ്പർ, കൊബാൾട്ട്, മാംഗനീസ്, യുറേനിയം, അയേൺ, സെലിനീയം, റുബിഡിയം, സീനിയം എന്നിവയുടെ സാന്നിദ്ധ്യം കൂടുതലാണ്.

കുഫോസിന്റെ ശുപാർശകൾ

പാതാളം ബണ്ടിന്റെ മുകളിലും താഴെയും വെള്ളത്തിന്റെ ഗുണനിലവാരം കൃത്യസമയത്ത് നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം

ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡപ്രകാരം മലിനജല സംസ്കരണവും റിലീസ് ചട്ടങ്ങളും നടപ്പാക്കുക

എലൂർ, എടയാർ സ്ട്രെച്ചിൽ ഡൈക് വാൾ സൗകര്യവും വാക്വേയും ഒരുക്കുക

റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് വിവിധ വകുപ്പ്, തദ്ദേശ സ്ഥാപനം എന്നവയുടെ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുക

അക്വാകൾച്ചർ ലൈസൻസ് നൽകുന്നതിന് മുമ്പ് സൈറ്റുകളുടെ അനുയോജ്യത ഉറപ്പാക്കുക

നാശനഷ്ടം സംഭവിച്ച കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകുക

കാർഷിക മേഖലയിൽ രാസവളങ്ങളുടെയും കീടനാശിനികളുടയും ഉപയോഗം നിയന്ത്രിക്കുക

ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങൾ ചത്തുപോങ്ങിയതെന്നാണ് സർക്കാർ വി​ശ്വസിക്കുന്നത്. കർഷകരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലിത്. പെരിയാറിനെ ആശ്രിയിക്കുന്ന എല്ലാവരെയും ഇത് ബാധിക്കും

ഗ്രാറ്റസ് എ. വാര്യർ

മത്സ്യക‌ർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.