കോട്ടയം: സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ എന്ന വ്യാജേന സർക്കാരും പൊലീസും നാടകം കളിക്കുകയാണെന്ന് ഓർത്തഡോക്സ് സഭ മീഡിയാ വിംഗ് പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അങ്കമാലി ഭദ്രാസനത്തിലെയും തൃശൂർ ഭദ്രാസനത്തിലെയും ആറ് പള്ളികളിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം നയാഥാർത്യമാക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല.
ഓടക്കാലി പള്ളിയിൽ മലങ്കരസഭയ്ക്ക് അനുകൂലമായ കോടതിവിധി വന്നിട്ട് ആറുവർഷത്തോളമായിട്ടും അത് നടപ്പാക്കുവാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.നിയമലംഘനം നടത്തി കോടതിയുടെ നിരോധനം ലംഘിച്ച് പള്ളി കോമ്പൗണ്ടിൽ നില ഉറപ്പിച്ചിരിക്കുന്നവർ കോടതി വിധിയുമായി ചെന്ന വൈദികരെയും വിശ്വാസികളെയും തടയുന്ന അവസ്ഥ നിയമവ്യവസ്ഥിതിയോടുള്ള കനത്ത വെല്ലുവിളിയാണെന്നും അവർ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |