തൃശൂർ: കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജിനെതിരെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് ഡയറക്ടറ്റേറ് കേസെടുത്തു. ഇവർ വൻതോതിൽ സ്വത്തുക്കൾ ഔദ്യോഗിക പദവി ദുർവിനിയോഗിച്ച് ഭൂമികളും കെട്ടിടങ്ങളും വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി 30 ഓളം പരാതികളാണ് വിജിലൻസിന് ലഭിച്ചതെന്നാണ് സൂചന.
രണ്ടുമാസം മുമ്പ് വിജിലൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതിയിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് തുടർ അന്വേഷണവും നടത്തി. ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് അന്വേഷണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നറിയുന്നു. പരാതിയിൽ കേസെടുത്തതായി കഴിഞ്ഞദിവസം പരാതിക്കാരെ ഉദ്യോഗസ്ഥർ അറിയിച്ചു. പൈപ്പ് വാങ്ങൽ അഴിമതി ആരോപണമുൾപ്പെടെ വിശദമായി അന്വേഷിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |