തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ മൂലസ്ഥാനത്തുള്ള പുനരുജ്ജീവിപ്പിച്ച മുത്തശ്ശി ആലിനെ കാണാൻ വനം മന്ത്രിയെത്തി. കേരളത്തിൽ കെ.എഫ്.ആർ.ഐയുടെ ആദ്യാനുഭവമാണെന്നും ആലിന്റെ ചരിത്രം ഇവിടെ എഴുതി വയ്ക്കണമെന്നും ദേവസ്വം ബോർഡിന് മന്ത്രി നിർദേശം നൽകി.
ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലത്ത്, സ്‌പെഷ്യൽ കമ്മിഷണർ ഉദയ കുമാർ, ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, സി.സി.എഫ് ഡോ. അടൽ അരസൻ, ഡോ. സുജനപാൽ, ബ്രാഹ്മണ സഭ ജോയിന്റ് സെക്രട്ടറി ഹരിഹരൻ, പങ്കജാക്ഷൻ, ഗിരീശൻ, പ്രകാശ് വാര്യർ എന്നിവർ പങ്കെടുത്തു.
അരയാൽ വീഴാതെ താങ്ങാകാൻ
നൂറ്റാണ്ട് പിന്നിട്ടതും നിലവിൽ ക്ഷീണാവസ്ഥയിലുള്ളതുമായ ഈ അരയാൽ വീഴാതെ താങ്ങാവുന്നതിന് നാല്പാമരത്തിൽ ഉൾപ്പെടുന്ന മറ്റ് മൂന്നിനം മരങ്ങൾ കൂടി നട്ടുവളർത്തുന്നുണ്ട്. പേരാൽ, അത്തി, ഇത്തി എന്നിവയാണ് ഇത്തരത്തിൽ വളരുന്നത്. പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ചികിത്സകൾ നടക്കുന്നത്. പുതിയ വേരുകൾക്ക് ഉണർവ് നൽകാനും തൊലിപ്പുറത്തുള്ള ഫംഗസുകളെ നശിപ്പിക്കാനും പുതിയ നാമ്പുകൾക്ക് കരുത്ത് നൽകാനുമുള്ള ചികിത്സകളാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |