തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്നലെ അവസാനിച്ചപ്പോൾ 50.95 % പേർ സ്ഥിര പ്രവേശനം നേടി. 39.12 % പേർ താത്കാലിക പ്രവേശനവും നേടി. 8.30 % പേർ പ്രവേശനത്തിനെത്തിയില്ല.മൊത്തം അലോട്ട്മെന്റ് നടന്ന 2,22,455 സീറ്റുകളിൽ 1,13,337 സീറ്റുകളിലേക്കാണ് സ്ഥിരം പ്രവേശനം നടന്നത്. 87,030 പേർ രണ്ടാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനമാണ് നേടിയത്. 18,473 പേരാണ് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നത്. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെന്റ് നേടിയ 1298 പേർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
സ്പോർട്സ് ക്വോട്ടയിൽ 46.47 ശതമാനം പേർ സ്ഥിരം പ്രവേശനം നേടിയപ്പോൾ 30.07 ശതമാനം പേർ താത്കാലിക പ്രവേശനം നേടി. 20.73 ശതമാനം പേർ പ്രവേശനം നേടിയില്ല.