കൊച്ചി: മുന്നിൽ ഒ.ടി.ടി വെല്ലുവിളി. പിന്നിൽ പ്രതിസന്ധിയിലാക്കിയ നികുതി ഭാരം. 500 കോടി രൂപയുടെ സിനിമകൾ പെട്ടിയിലിരിക്കുമ്പോൾ തിയേറ്റർ തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് ഉടമകൾ. അടുത്തമാസം പകുതിയോടെ തിയേറ്റർ തുറന്നേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ രണ്ടാം അടച്ചിടലിൽ നികുതിയായും ബില്ലായും നല്ലൊരു തുക തിയേറ്റർ ഉടമകൾ ചെലവാക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ ഇളവ് വേണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം.സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അനുകൂല നിലപാടല്ലെങ്കിൽ തിയേറ്റർ അടച്ചിട്ട് പ്രതിഷേധിക്കാനാണ് ആലോചന. നാളെ ഫിയോക്കും 29ന് ഫിലിം ചേംബറും യോഗം ചേരുന്നുണ്ട്. ഇരുയോഗങ്ങളിലും ഇക്കാര്യം ചർച്ച ചെയ്തേക്കും.
35 വമ്പൻ സിനിമ
മുപ്പത്തിയഞ്ചോളം ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്. തിയേറ്രർ തുറക്കാൻ ഇനിയും വൈകിയാൽ ഇതിൽ പലതും ഒ.ടി.ടിയിലേക്ക് ചേക്കേറും. മാലിക്ക് ,ഹോം, കാണേക്കാണേ തുടങ്ങിയവ ഒ.ടി.ടിയിൽ എത്തി. പല സിനിമകളും ഒ.ടി.ടിയിൽ റീലീസ് തീയതി പ്രഖ്യാപിച്ചു.
റിലീസിന് ഒരുങ്ങുന്ന സിനിമ
•മരക്കാർ
•ഭീഷ്മപർവം
•കുറുപ്പ്
•തുറമുഖം
•കേശു ഈ വീടിന്റെ നാഥൻ
•ഈശോ
•കുഞ്ഞെൽദോ
ഉടമകളുടെ ആവശ്യങ്ങൾ
• ഫിക്സഡ് ചാർജ് ഇളവ്
• വിനോദ നികുതി ഇളവ്
• 6മാസം ഫിറ്റ്നെസ് ഇളവ്
60,000-1,00,000 രൂപ- വൈദ്യുതി ചാർജ്
25-100 കോടി നവീകരണത്ത് വായ്പ
8.5% വിനോദ നികുതി
അടുത്തമാസം തിയേറ്രർ തുറക്കുമെന്നാണ് വിവരം. തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അപ്പോൾ തീരുമാനിക്കും.
എം.സി.ബേബി,മുൻ പ്രസിഡന്റ് ,ഫിയോക്
കറണ്ട് ബില്ലിനും നികുതികൾക്കും ഒരു ഇളവുമുണ്ടായില്ല. തിയേറ്റർ തുറക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ചാലും അടച്ച ബില്ലിനും നികുതിക്കും ഇളവില്ലെങ്കിൽ പൂട്ടുതുറക്കേണ്ടെന്നാണ് തീരുമാനം.
ലിബർട്ടി ബഷീർ,ജനറൽ സെക്രട്ടറി,എക്സിബിറ്റേഴ്സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |