കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. അന്വേഷണം വിലയിരുത്താൻ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇന്ന് കൊച്ചിയിലെത്തും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ വൈകിട്ട് നാലരയോടെ മോൻസണെ കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വ്യാജ രേഖകൾ ചമച്ചതിന്റെ വിവരങ്ങൾ തേടി അന്വേഷണ സംഘം കൊച്ചിയിലും ചേർത്തലയിലുമുള്ള മോൻസണിന്റെ വീടുകളിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിൽ നിന്നും ലഭിച്ച തെളിവുകളെക്കുറിച്ചും ഇയാളോട് ചോദിച്ചറിയും.
മോൻസൺ മാവുങ്കലിന്റെ ഭൂമിയിടപാടുകളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മോൻസണിന്റെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ഇതുവരെ കണ്ടെത്തിയ അക്കൗണ്ടുകളിൽ വലിയ തുകയൊന്നുമില്ല. തട്ടിയെടുത്ത പണം മോൻസൺ ആർഭാട ജീവിതത്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്വന്തം കുടുംബവുമായി ഇയാൾക്ക് വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |