ആലപ്പുഴ: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികൾ ജില്ലയിൽ നടപ്പാക്കുന്നത് പരിഗണിച്ചുവരികയാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ജില്ലയിലെ വിവിധ കായിക കേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വാട്ടർ സ്‌പോർട്സുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും ആലോചനയിലുണ്ട്. രാജാ കേശവദാസ് നീന്തൽക്കുളത്തിലെ ചോർച്ച ഉടൻ പരിഹരിക്കും. നീന്തൽകുളം മത്സരങ്ങൾക്കായി പ്രയോജനപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കും. ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഉടൻ യോഗം ചേരും.
ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഡിസംബർ അവസാനത്തോടെ പുനരാരംഭിക്കും. കായിക മേഖല സജീവമാകുമ്പോൾ മത്സരങ്ങൾ നടത്തുന്നതിനായി ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഒരു വർഷത്തിനുള്ളിൽ സ്റ്റേഡിയം സജ്ജമാകും. സംസ്ഥാനത്ത് പൊതുവിൽ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ സുഗമമായി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രാജാകേശവദാസ് നീന്തൽക്കുളം, ഇ.എം.എസ് സ്റ്റേഡിയം, ചെങ്ങന്നൂർ സ്റ്റേഡിയം എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി. എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യാ രാജ്, കളക്ടർ എ. അലക്സാണ്ടർ, സ്‌പോർട്സ് കൗൺസിൽ പ്രധിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
""
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി അനുവദിച്ച ആയിരം കോടി രൂപയുടെ പദ്ധതികൾ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
വി. അബ്ദുറഹിമാൻ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |