കോട്ടയം: വിലത്തകർച്ച നേരിട്ട കുരുമുളക് കർഷകർക്ക് പ്രതീക്ഷയായി നേരിയ വില വർദ്ധന. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കുരുമുളകിന്റെ ഉപയോഗം കൂടിയതാണ് വില വർദ്ധനവിനു കാരണം. നിലവിൽ 410 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ സാധിക്കാത്തതാണ് വലിയ വർദ്ധനവിന് തടസമായി നിൽക്കുന്നത്. രണ്ട് വർഷം മുമ്പ് 280 രൂപ വരെ കുരുമുളകിന് വിലയിടിവ് ഉണ്ടായി. ഇന്ന് ലോകത്ത് എറ്റവും അധികം കുരുമുളക് ഉദ്പാദിപ്പിക്കുന്നത് വിയറ്റ്‌നാം ആണ്. പ്രതിവർഷം 2 ലക്ഷം ടൺ . ഇന്ത്യയുടെ ഉദ്പാദനം മുപ്പതിനായിരം ടൺ മാത്രമാണ്. ഉദ്പാദനത്തിൽ വിയറ്റ്‌നാമിനുള്ള മേൽക്കൈ മൂലമാണ് ഇന്ത്യൻ കുരുമുളകിന് വില വർദ്ധിക്കാത്തത്.
ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കുരുമുളക് ഉൽപ്പാദിപ്പിക്കുന്നത്. കേരളത്തിൽ തന്നെ വയനാട്, കോട്ടയം, ഇടുക്കി തുടങ്ങിയ മലയോര മേഖലയിലും.
ഇപ്പോഴത്തെ വില:
410 രൂപ
ഇന്ത്യയിലെ ഉദ്പാദനം
30000 ടൺ
വിലയിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും ശാസ്ത്രീയമായി കുരുമുളക് കൃഷി പ്രോൽസാഹിപ്പിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
- എബി ഐപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |