ആലപ്പുഴ: കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സർക്കാർ ധനസഹായത്തിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള പോർട്ടൽ നിലവിൽവന്നു. പരാതി ഉള്ളവർക്ക് അപ്പീൽ നൽകാനും കൊവിഡ് മരണം ലിസ്റ്റിൽ ഉൾപ്പെടുത്താനും ഓൺലൈനിൽ സൗകര്യമുണ്ട്.
അപേക്ഷകൾ അടുത്ത ദിവസം മുതൽ സ്വീകരിക്കും. അപേക്ഷകളിൽ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കി നഷ്ടപരിഹാരം അപേക്ഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ അപേക്ഷിക്കാം. റവന്യൂ വകുപ്പും ഐ.ടി വിഭാഗവും ചേർന്നാണ് പോർട്ടൽ തയ്യാറാക്കിയത്. പി.എച്ച്.സി വഴിയും അപേക്ഷിക്കാം. അപേക്ഷകളിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മരണ സർട്ടിഫിക്കറ്റ് നൽകും.
അപേക്ഷിക്കേണ്ട വിധം
1. ഇ-ഹെൽത്ത് കൊവിഡ് 19ലെ ഡെത്ത് ഇൻഫോ പോർട്ടലിലാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്
2. ആദ്യം https://covid19.kerala.gov.in/deathinfo പ്രവേശിച്ച് മരിച്ചവരുടെ പേര് ലിസ്റ്റിൽ ഉണ്ടോയെന്ന് പരിശോധിക്കുക
3. ഇല്ലെങ്കിൽ അപ്പീൽ റിക്വസ്റ്റിൽ ലഭിക്കുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക
4. ലഭിക്കുന്ന ഒ.ടി.പി നമ്പർ ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്യുക
5. തുടർന്ന് ലഭിക്കുന്ന പേജിൽ മരണ രജിസ്ട്രേഷൻ കീ നമ്പർ നൽകി മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അപ്പ് ലോഡ് ചെയ്യുക
6. ഈ അപേക്ഷ മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്ക് കൈമാറും
7. പരിശോധിച്ച് ജില്ലാ കൊവിഡ് മരണ നിർണയ സമിതിയുടെ അംഗീകാരത്തോടെ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും
നഷ്ടപരിഹാരം: ₹ 50,000
ജില്ലയിൽ കൊവിഡ് മരണം: 2,076 (ഔദ്യോഗിക കണക്ക്)
പരിശോധിക്കാൻ അവസരം
അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്ത് ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ കയറിയാൽ അപേക്ഷയുടെ നിലവിലെ സ്ഥിതിയറിയാം. മരണ ദിവസം, അപേക്ഷാ നമ്പർ, അല്ലെങ്കിൽ അപേക്ഷകന്റെ മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നൽകിയാൽ അപേക്ഷയുടെ തൽ സ്ഥിതി അറിയാനാകും.
""
പരാതികൾ പരിഹരിച്ച് ജില്ലാ കൊവിഡ് മരണ നിർണയ സമിതിയുടെ അംഗീകാരത്തോടെ ഐ.സി.എം.ആർ മാർഗനിർദ്ദേശമനുസരിച്ചാണ് പുതിയ സർട്ടിഫിക്കറ്റുകൾ നൽകുക.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |