തൊടുപുഴ: ശബരിറയിൽവെക്ക് സർവ്വേ നടത്തി ഭൂമി കണ്ടെത്തി കല്ലുകൾ സ്ഥാപിച്ചിട്ട് 23 വർഷം പിന്നിടുമ്പോൾ ചില പ്രാദേശിക രാഷ്ട്രീയ ഇടപെടലുകൾ മൂലം പദ്ധതി നീട്ടി വയ്ക്കുകയാണെന്നും ഇതിനെതിരെ സമരം നടത്തുമെന്നും ശബരി റയിൽവെ സംരക്ഷണസമിതി. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് തീ വിലയുള്ള കാലത്ത് ജനങ്ങൾ പൊറുതിമുട്ടുമ്പോൾ റെയിൽവേയുടെ സേവനം എറണാകുളം,ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസം പകരും.വീണ്ടും ആകാശ സർവേ എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി പ്രതഷേധാർഹമാണ്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ച് പാതക്ക് കണ്ടെത്തി കല്ലിട്ട ഭൂമി ഏറ്റെടുത്ത് പുനരധിവാസം ഉറപ്പാക്കി ഉടൻ റെയിൽവേ യാഥാർത്ഥ്യമാക്കണം എന്ന് ആവശ്യപ്പെട്ടു ശബരി റെയിൽ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പാത കടന്നു പോകുന്ന ജില്ലകളിൽ സമരങ്ങൾ സംഘടിപ്പിക്കും സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ കൈകാലുകൾ ബന്ധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശബരി റെയിൽവേ സംരക്ഷണ സമിതി ചെയർമാൻ ഒ എസ് അബ്ദുസമദ് അറിയിച്ചു. യോഗത്തിൽ എം .എൻ ബാബു,എംപി മാത്യു, രാജൻ കാട്ടാമ്പള്ളി, കെഎസ് സുബൈർ, നൗഷാദ് കൊച്ചുതമ്പി, പി വി അച്ചാമ്മ, ടിസി മൈക്കിൾ, പാപ്പച്ചൻ ആനച്ചാലിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |