പേരാവൂർ: ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നെടുമ്പൊയിൽ സി.പി.എം ലോക്കൽ സെക്രട്ടറി എ. പ്രിയനെ മാറ്റി. ലോക്കൽ സമ്മേളനത്തിലാണ് തീരുമാനം. പി. പ്രഹ്ളാദനെ പകരം സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്നാൽ ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്നാണ് സി.പി.എം വിശദീകരണം. ചിട്ടി തട്ടിപ്പ് നടന്ന സമയത്ത് പേരാവൂർ കോ ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി ഭരണസമിതി പ്രസിഡന്റ് ആയിരുന്നു പ്രിയൻ.
സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ 1.85 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് നൽകിയ പരാതി. പല തവണ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകർ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തി. സ്വന്തം വീട് വിറ്റ് പണം തിരികെ നൽകാമെന്ന് സൊസൈറ്റി സെക്രട്ടറി പി.വി ഹരിദാസ് എഴുതി നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ചിട്ടി തട്ടിപ്പിൽ ആരോപണം നേരിടുന്ന സെക്രട്ടറി പി.വി ഹരിദാസിന്റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |