തൃശൂർ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകൾ ഒരുമിച്ച് ചേർത്ത് സെറ്റുകളാക്കി വിൽപ്പന നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ചറിയാൻ ജില്ലയിൽ വ്യാപക പരിശോധന നടത്തി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.എ ഷാജുവിന്റെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട് ജി. ജിതിൻ, സീനിയർ ക്ലർക്ക് വി. ബിബിൻ പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഭാഗ്യക്കുറി ടിക്കറ്റുകൾ കൂടുതൽ സെറ്റുകളായി വിൽപ്പന നടത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തും. 12 ടിക്കറ്റുകളിൽ കൂടുതൽ സെറ്റായി വിൽപ്പന നടത്തുന്ന ഏജന്റുമാർക്കെതിരെ ഭാഗ്യക്കുറി ഏജൻസി റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. പരാതികൾ അറിയിക്കാം. ഫോൺ: 18004258474. www.statelottery.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |