കൊല്ലം: മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടത് സർക്കാർ മദ്യനയത്തിലൂടെ ജനങ്ങളെ അതിക്രൂരമായി വഞ്ചിക്കുകയാണെന്ന് കേരള മദ്യനിരോധന സമിതി കൊല്ലം ജില്ലാ പ്രവർത്തക സമ്മേളനം ആരോപിച്ചു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അതിന്റെ ദുരന്തങ്ങളും നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് സമ്മേളനം ചുണ്ടിക്കാട്ടി. ജനവിരുദ്ധ മദ്യനയം അവസാനിപ്പിച്ച് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹാത്മജിയുടെ രക്തസാക്ഷിത്വദിനം മുതൽ മദ്യവിമോചന സമരം ആരംഭിക്കാനും സമ്മേളനം തീരുമാനിച്ചു. ചവറ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ കോ-ഓർഡിനേറ്റർ മേച്ചേഴത്ത് ഗിരീഷ് കുമാർ, മദ്യനിരോധന യുവജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജൂഡിസ് യേശുദാസ് , ആനക്കോട്ട് രഞ്ജിത്ത്, എന്നിവർ പ്രസംഗിച്ചു.
സമിതിയുടെ ജില്ലാ ഭാരവാഹികളായി ചവറ ഗോപകുമാർ (പ്രസിഡന്റ്), അഡ്വ: ഇ.എമേഴ്സൺ, അഹമ്മദ് ഉബൈൽ മാസ്റ്റർ, ജയലക്ഷമി (വൈസ് പ്രസിഡന്റ് ), മേച്ചേഴത്ത് ഗിരീഷ് കുമാർ (ജനറൽ സെക്രട്ടറി), പൻമന എസ്. ചന്ദ്രബാബു, ഉഷാകുമാരി, റീന നന്ദിനി (സെക്രട്ടിമാർ), പ്രസിദ് ചടയമംഗലം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |